Skip to main content

ഓര്‍മക്കൂട് (അനുഭവങ്ങള്‍)

വൈകുന്നേരം സ്കൂള്‍ വിട്ടു. രാജുവങ്കിള്‍ വരാന്‍ വൈകും, എന്നാല്‍ പിന്നെ  ബദാം ഉപയോഗിച്ച് ചെരുപ്പ് ക്രിക്കറ്റ്‌ കളിക്കാമെന്ന് തീരുമാനമായി. പ്ലേ ഗ്രൗണ്ടില്‍ വോളി ബോള്‍ കോര്ടിലെ ഒരു തൂണ് നമ്മള്‍ കയ്യടക്കി. സുബിന്‍..റോബി..എല്‍വിസ്‌..അജയ്‌... ഇവരൊക്കെ എന്നോടൊപ്പമുണ്ടായിരുന്നു എന്നാണ് ഓര്മ. കൂട്ടത്തില്‍ ചില കൂട്ടുകാരുടെ അനിയന്മാരും. കളി മുന്നോട്ടു പോയി.. ഇടയ്ക്കു എന്തോ കഷപിശയായി... എക്സാം എഴുതാന്‍ ഉപയോഗിക്കുന്ന ബൈന്‍ഡ് ആണ് നമ്മുടെ ക്രിക്കറ്റ്‌ ബാറ്റ്. അത് വെച്ച് ഒരു അടി കൊടുത്തു കൂട്ടത്തിലെ ഒരനിയന്‍ ചെക്കന്. സംഭവം അല്പം ഗൌരവമുള്ളതായി. ടീച്ചര്‍ വിളിപ്പിചിരിക്കുന്നു. ഞാന്‍ ശെരിക്കും പേടിച്ചു വിറക്കുന്നുണ്ടായിരുന്നു. പക്ഷെ ആരായിരിക്കും അത് ഉടനെ അവിടെ എത്തിച്ചത്..? എന്തായാലും പേടിച്ചു പേടിച്ചു ടീച്ചറിന്റെ മുന്‍പില്‍ ഹാജരായി. കണ്ണാടി വെച്ച അവള്‍ എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. അവളുടെ അനിയനെയാണോ ഞാന്‍ അടിച്ചത്, അല്ല അവളുടെ കൂട്ടുകാരിയുടെ അനിയനെ. അവര്‍ അപ്പുറത്ത് മാറി നിന്ന് അതിനെക്കാള്‍ രൂക്ഷമായി തുറിച്ചു നോക്കുന്നു.. അവള്‍ക്കു ഉണ്ടാക്കണ്ണായിരുന്നു.
എനിക്ക് നല്ല ഒരു നുള്ള് കിട്ടി.. ഏതാണ്ട് വേദന മനസ്സില്‍ വല്ലാണ്ട് ആണ്ട് പോയി.. ഈ പെണ്ണുങ്ങള്‍ എല്ലാരും എന്നെ അറവുശാലയിലെ കാലിയെ പോലെ നോക്കുന്നു. എന്തോ പിറു പിറുത്തു ഞാന്‍ ഗെയ്റ്റ്‌ കടന്നു.. അതാ അവിടെ രാജുവങ്കിള്‍.. പക്ഷെ ആശ്വാസ വാക്കിന് പകരം എനിക്ക്  അവിടുന്നും കളിയാക്കലിന്റെ ശബ്ദമായിരുന്നു കേള്‍ക്കേണ്ടി വന്നത്. "ക്രിക്കറ്റ്‌" അതൊരല്പ  കാലത്തെക്കെങ്കിലും അങ്ങിനെ ഇരട്ട പേരായി നിന്നു. കണ്ണാടി ഇട്ടവളോടും കൂടെ ഉണ്ടായിരുന്നവളോടും ഒരു വല്ലാത്ത ദേഷ്യം ഉടലെടുത്തു. പിന്നീട് അവരെ കാണുമ്പോള്‍ ചിരിക്കാനും അല്പം മടിയായിരുന്നു.

വര്‍ഷങ്ങള്‍ കടന്നു പോയി, വീഗാലണ്ടില്‍ കൂട്ടുകാരുമൊത് റൈഡുകള്‍ തേടി നടക്കവേ, അതാ അവിടെ അവള്‍... എന്നെ അടിപ്പികാന്‍ കൂട്ട് നിന്നവളല്ല.. ഇവളുടെ അനിയനെ ആയിരുന്നു ഞാന്‍ അന്ന് അടിച്ചത്. അവള്‍ പുഞ്ചിരിച്ചു.. ഞാന്‍ അടുത്തേക്ക് പോയി, എനിക്ക് കൂടുതലൊന്നും പറയാന്‍ സാധിച്ചില്ല.. അന്ന് ചെയ്തത് തെറ്റായിരുന്നു എന്നാ ചിന്ത എന്നെ അലട്ടുന്നുണ്ടായിരുന്നു. ഒരു ശേരിയെന്നാല്‍ പോകട്ടെ കാച്ചി പെട്ടന്ന് ഞാന്‍ തടി തപ്പി.

പിന്നീടും കുറെ വര്‍ഷങ്ങള്‍ കടന്നു പോയി. ഓര്‍കുട്ട് വന്നു.. അതില്‍ പഴയ കൂട്ടുകാരെ തേടി എല്ലാരേയും ഒരുമിച്ചു കൂട്ടുക എന്ന ചുമതല എറ്റെടുത്തു. ഒരു നാള്‍ "കണ്ണാടി"യെ കിട്ടിയെന്ന സന്തോഷ വാര്‍ത്ത സ്ക്രാപ്‌ ബുക്കില്‍ വന്നു. ഇത്തവണ അവളോട്‌ എന്തോ എനിക്ക് ദേഷ്യം തോന്നിയില്ല. ഒരു പക്ഷെ അവളിലെ നമയായിരിക്കും തെറ്റ് കണ്ട ഉടനെ ടീച്ചറോട്‌ അറിയിക്കാന്‍ പ്രേരിപ്പിച്ചത്. അവളെ തിരിച്ചറിയാന്‍ പറ്റുന്നില്ല. എന്നാലും സൌഹ്രദം വേലി കെട്ടിയില്ല. പിന്നീട് ഫേസ് ബുക്ക്‌ എത്തിയപ്പോഴും ഇവരെല്ലാവരും വീണ്ടും ഒത്തു കൂടി. പഴയ വേദനകള്‍ക്ക് സ്ഥാനം നല്‍കാതെ നല്ല ഓര്‍മ്മകള്‍ മാത്രം അയവിറക്കുന ഓര്‍മക്കൂടുമായി..

Comments

Popular posts from this blog

ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു

പ്രവാചകൻ മുഹമ്മദ്(ﷺ)എന്നെ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല.. എനിക്ക് നബിയോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഉണ്ടായിരുന്നില്ല.. എനിക്ക് ചെയ്യാന്‍ മടി ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രം പഠിപ്പിച്ചു തന്ന ഒരു ആത്മീയ നേതാവ്.. അതിലപ്പുറം നബി എനിക്കാരുമായിരുന്നില്ല.. പക്ഷെ അന്നും പലരും നബിയെ പ്രാണനെ പോലെ സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. പക്ഷെ എന്തിനു എന്ന ചോദ്യത്തിന് ആരും കൃത്യമായി ഒരു ഉത്തരം നല്‍കിയിരുന്നില്ല.. 'നമ്മുടെ നബിയല്ലേ, നമ്മള്‍ സ്നേഹിക്കണ്ടേ' എന്ന തികച്ചും യുക്തിരഹിതമായ ഒരു സ്നേഹം മാത്രം.. . ഞാനെന്ന ആ ഇരുപതുകാരന്‍ അന്ന് വീരനായകന്മാര്‍ക്ക് പിറകിലായിരുന്നു.. ഹീറോസിനെ മനസ്സില്‍ കൊണ്ട് നടക്കാനായിരുന്നു എനിക്കിഷ്ടം. ഭഗത് സിംഗ് മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെയുള്ളവരും ഷെര്‍ലക് ഹോംസ് മുതല്‍ മംഗലശ്ശേരി നീലകണ്ഠന്‍ വരെയുള്ളവരും അന്നെന്റെ ഹീറോസ് ആയിരുന്നു.. എന്നിട്ടും നബി എനിക്കൊരു ഹീറോ അല്ലായിരുന്നു. കുറെ ആചാരങ്ങള്‍ ചെയ്യാന്‍ പഠിപ്പിച്ച, എനിക്ക് മനപാഠം ആക്കാന്‍ ബുദ്ധിമുട്ടുള്ള മന്ത്രോച്ചാരണങ്ങളുടെ രചയിതാവ് മാത്രം.. പള്ളിയുടെ ഒരു മൂലയില്‍ തസ്ബീഹ് മാലയില്‍ മന്ത്രങ്ങള്‍...

ലൈഫ് ഈസ്‌ ബ്യുടിഫുല്‍

എന്നും വരയും കുറിയുമൊക്കെ ചാലിച്ച് എന്തെങ്കിലും ചെയ്യണമെന്നു കരുതിയിരുന്നെങ്കിലും അതൊന്നും ഈയുള്ളവന് നടന്നില്ല. പക്ഷെ എല്ലാം ബുധിരാക്ഷസനെന്നു വിശേഷിപ്പിക്കുന്ന idiot കമ്പ്യൂട്ടറില്‍ ഒതുങ്ങി .. സ്വന്തമെന്നു പറയാനാവില്ലെങ്കിലും ചില കോഡുകള്‍ മാത്രം എന്റെ വക..എന്നാലും ഞാനും ഈ പഹയന്റെ സഹായത്താല്‍ ബ്ലോഗിലിടം നേടി..!   ================================================================ ജീവിതം , അതിപ്പോഴും ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. കലാലയ ജീവിതത്തില്‍ എല്ലാം ഒരു തമാശയായും സ്വന്തമായി ബാധ്യതയില്ലതെയും അങ്ങനെ കടന്നു പോയി. ഇപ്പോള്‍ കാര്യങ്ങളുടെ സ്ഥിതി മാറി, അതോടെ എന്റെ ഗൌരവവും. പക്ഷെ എല്ലാം മനസ്സില്കാനും കേള്കാനും പറയാനും ഞാന്‍ തന്നെ ആയതു പോലെ. ആരും ആരെയും ഒന്നിനും സഹായികാണോ, ഒന്നും കേള്കാണോ തയ്യാറല്ല. പക്ഷെ ചില കഥകള്‍ എല്ലാര്ക്കും ഇഷ്ടമാണ്. അതില്‍ ഞാന്‍ പെടില്ലെല്ലോ..! മനസ്സിന്റെ കോണില്‍ ഇങ്ങനെ ഉയരുന്ന ചിന്തകള്‍ ചിലപ്പോഴെങ്കിലും കവിതയായി ഭാവിചെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ എന്നെ പോലെ കലാ ബോധാമില്ലതവര്ക് അങ്ങിനെ പറ്റുമോ ? അത് കൊണ്ട് ഗദ്യ രൂപത്തില്‍ അങ്ങ് കാച്ചിയേക്കാമെന്നു വെ...

വേഷങ്ങള്‍

ഒറ്റപ്പെടലാണോ അതോ വിരഹത്തിന്റെ വേദനായാണോ ഒരു ചെറിയ പനി വന്നപ്പോഴേക്കും പ്രവാസ ജീവിതത്തിലെ കുറെ വെളിപ്പെടുത്തലുകള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് പോലെ.. കാശുണ്ടാക്കാനാണോ അതോ ഒരു ഒളിചോടലാണോ പലരെയും പ്രവാസ ജീവിതത്തിലേക്ക് തള്ളി വ്ടുന്നത്... അറിയില്ല  പക്ഷെ ഉപര്പടനതിനും മുന്തിയ തൊഴിലുമോക്കെ ആയി പലരും അങ്ങിനെ രാജ്യം വിടുന്നുന്ടെന്കിലും പ്രയാസങ്ങളുടെ ഭാണ്ടമേറി പോകുന്നവര്കാന് പൊതുവില്‍ പ്രവാസത്ന്റെ കയ്പും നീറ്റലും ഏറെ അനുഭവ പെട്ടിട്ടുണ്ടാകുക.. ഇപ്പോള്‍  തോന്നാറുണ്ട് ആര്‍ക്കും വേണ്ടാതെ ഇങ്ങനെ കഴിയുന്നുവെന്ന്. ഇനി അഥവാ എനികങ്ങനെ വേണമെന്ന് തോന്നിയാലും സ്വീകരിക്കാന്‍ ആരും തയ്യാര്വുന്നില്ല.സ്വന്തമെന്നു പറയാനും ഒന്നുമില്ല, ആരുമില്ല. വിഷമവും പ്രയാസങ്ങളും ഉള്ളില്‍ ഒതുക്കുക അല്ലാതെ മറെന്തു വഴി ഈ പാവം പ്രവാസിക്ക്. ഒന്ന് വിളിച്ചാല്‍ കേള്‍ക്കാനോ..അരികില്‍ വരുമെന്ന് പറയാനോ ആര്‍ക്കും ഇഷ്ടമില്ല. എവിടെ കൊണ്ട് കടിഞ്ഞാണിടണം,എന്തിനു, ഇത്യാദി ചോടിയങ്ങള്‍ക്കും ഇപ്പ്ല്‍ പ്രസക്തിയില്ല. ജീവിതമാകുമ്പോള്‍ ഉലയാന്‍ സാധ്യധയുന്ടെന്നാല്‍ കടിഞാട്ടു വേണം മുന്നോട്ടു പോകാനെന്നു പഴമക്കാര്‍ പറയുന്നുണ്ട്. ചില വേഷങ്ങള്‍ക്ക...